Psalms 2

1ജനതകൾ കലഹിക്കുന്നതും
വംശങ്ങൾ വ്യർത്ഥമായത് നിരൂപിക്കുന്നതും എന്ത്?
2യഹോവയ്ക്കും അവന്റെ അഭിഷിക്തനും വിരോധമായി
ഭൂമിയിലെ രാജാക്കന്മാർ എഴുന്നേല്ക്കുകയും
അധിപതികൾ തമ്മിൽ ആലോചിക്കുകയും ചെയ്യുന്നത്:
3“നാം അവരുടെ കെട്ടുകൾ പൊട്ടിച്ച്
അവരുടെ കയറുകൾ എറിഞ്ഞുകളയുക.”

4സ്വർഗ്ഗത്തിൽ വസിക്കുന്നവൻ ചിരിക്കുന്നു;

കർത്താവ് അവരെ പരിഹസിക്കുന്നു.
5അന്ന് അവൻ കോപത്തോടെ അവരോട് അരുളിച്ചെയ്യും;
ക്രോധത്തോടെ അവരെ ഭ്രമിപ്പിക്കും.

6“എന്റെ വിശുദ്ധപർവ്വതമായ സീയോനിൽ

ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു.”
7ഞാൻ ഒരു തീർപ്പ് കല്പിക്കുന്നു;
യഹോവ എന്നോട് അരുളിച്ചെയ്തത്:
“നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു.

8എന്നോട് ചോദിച്ചുകൊള്ളുക;

ഞാൻ നിനക്കു ജനതകളെ അവകാശമായും
ഭൂമിയുടെ അറുതികളെ കൈവശമായും തരും;
9ഇരിമ്പുകോൽകൊണ്ട് നീ അവരെ തകർക്കും;
കുശവന്റെ പാത്രംപോലെ അവരെ ഉടയ്ക്കും.”

10ആകയാൽ രാജാക്കന്മാരേ, ബുദ്ധി പഠിക്കുവിൻ;

ഭൂമിയിലെ ന്യായാധിപന്മാരേ, ഉപദേശം കൈക്കൊള്ളുവീൻ.
11ഭയത്തോടെ യഹോവയെ സേവിക്കുവിൻ;
വിറയലോടെ ഘോഷിച്ചുല്ലസിക്കുവിൻ.

അവൻ കോപിച്ചിട്ട് നിങ്ങൾ വഴിയിൽവച്ചു

നശിക്കാതിരിക്കുവാൻ പുത്രനെ ചുംബിക്കുവിൻ.
അവന്റെ കോപം ക്ഷണനേരത്തേക്കേ ഉള്ളു.
അവനെ ശരണം പ്രാപിക്കുന്ന എല്ലാവരും ഭാഗ്യവാന്മാർ.
12

Copyright information for MalULB